തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന് പ്രകാശ് രാജ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ജനപ്രിയ ചിത്രം: പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം- പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ്: സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി. മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം.
നവാഗത സംവിധായകന്: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്: സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം: സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം).
മികച്ച മേക്കപ്പ് ആർടിസ്റ്റ്: റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക: സെബാ ടോമി, സംഗീതസംവിധായകൻ: സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).
ഗായകൻ: കെ.എസ്. ഹരിശങ്കർ (എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ: ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്സ്).
കലാസംവിധായകൻ: അജയൻ ചാലിശേരി(മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്),